Saturday, June 6, 2009

തിരിഞ്ഞു നോക്കുമ്പോള്‍

ഇന്നു ഞാനീ ഏകാന്ത വീഥിയില്‍
നിന്നു തിരിഞ്ഞൊന്നു നോക്കിടുമ്പോള്‍
കത്തിയെരിഞൊരെന്‍് ബാല്യ കൌമാരങ്ങള്‍
എത്രമേല്‍ സുന്ദരമായിരുന്നു

പച്ചപുതച്ചോരാ പാടവരമ്പത്ത്
പാറി പരന്നു നടന്ന കാലം
തുമ്പിയെ തേടി പൂമ്പാറ്റയെ തേടി
മാങ്കനി തേടി നടന്ന കാലം
കണ്ണാംപൊത്തി കളിച്ചൊരാ കാലത്തില്‍
ജീവിത ദുഃഖങ്ങളേതുമില്ലാ
മനസ്സെന്ന മാന്ത്രിക ചെപ്പില്‍ ഞാന്‍
സൂക്ഷിച്ച മയില്‍പീലിയും വളപ്പൊട്ടുകളും

വിധിയെന്ന വേടന്‍്ടെ അമ്പേറ്റു ഞാനൊരു
ചിറകറ്റ പക്ഷിയായ്‌ മാറിയപ്പോള്‍
നോവുമെന്നാല്മാവില്‍ തൈലം പുരട്ടുവാന്‍
എന്‍ നിഴല്‍ മാത്രം കൂട്ടുവന്നു

ചുട്ടു പഴുത്തൊരെന്നാല്മാവിലാകവേ
ഒരു കുളിര്‍കാറ്റായ് തലോടുമെന്കില്‍
ഉള്ളം നിറഞ്ഞിടും സ്നേഹത്തില്‍ ചാലിച്ച
ചുംബനമുദ്രകള്‍ നല്‍കിടാം ഞാന്‍

1 comment:

  1. "വിധിയെന്ന വേടന്‍്ടെ അമ്പേറ്റു ഞാനൊരു
    ചിറകറ്റ പക്ഷിയായ്‌ മാറിയപ്പോള്‍
    നോവുമെന്നാല്മാവില്‍ തൈലം പുരട്ടുവാന്‍
    എന്‍ നിഴല്‍ മാത്രം കൂട്ടുവന്നു"

    ഈ വരികള്‍ എന്റെ ഹൃദയതില്‍ എവിടെയോ സ്പര്ശിച്ചു.... ഞാനും വിധിയെന്ന വേടന്റെ അമ്പേറ്റു വീണ ചിറകറ്റ്‌ പിടയുന്ന പക്ഷിയായതുകൊണ്ടവാം..നോന്തുപിടയുന്ന എന്റെ ആത്മാവിനെയും തൈലം പുരട്ടുവാന്‍ എന്റെ നിഴല്‍ മത്രമെയുള്ളു എന്നതുകൊണ്ടുമാവാം...

    ഇത്‌ എഴുതിയ പൊന്നുവിനൊട്‌ പറയാന്‍ എനിക്കു വാക്കുകളില്ല..

    എന്റെ കണ്ണുകള്‍ നിറയുന്നു...

    ReplyDelete