Sunday, May 12, 2013

...നഷ്ടം.....

ഇന്നുമെന്‍ ഓര്‍മയില്‍ മായാതെ നില്‍ക്കുന്ന
സ്നേഹത്തിന്‍ നിരകുടമാന്നമ്മ 
അമ്മതന്‍ ചക്കര ഉമ്മയെന്‍ കവിളിലെ
മായാത്ത മുദ്രയായ്‌ തങ്ങി നില്‍പ്പു

വെള്ള പുതച്ചിട്ടുമ്മറനടുവിലായ് 
ശാന്തമായ് സുഷുപ്തിയിലാണ്ട രൂപം 
എന്തൊരു ചന്തമാ മുഖമെന്‍ മുന്നില്‍ 
ഭൂമിയില്‍ മാലാഖ വന്നപോലെ

പിച്ച നടക്കുവാന്‍ എന്നെ പഠിപ്പിച്ച
കൈവിരല്‍ പോലും അനങ്ങിടാതെ
താരാട്ട് പാടിയിട്ടെന്നെയുdക്കിയ
നാവുമിന്നോന്നുമേ മിണ്ടിടാതെ

നിശ്ചലമായോരാ ഉമ്മറകോണില്‍ ഞാന്‍
കുഞ്ഞനിയത്തിയെ ചേര്‍ത്തിരിക്കെ 
എന്‍ മനമെന്നോട് മൂകമായ് മന്ത്രിച്ചു 
അമ്മയില്ലാത്തൊരീ ലോകം- എത്ര ശൂന്യം 
നന്മയും തിന്മയും വേറിട്ടു കാണിക്കും 
അമ്മതന്‍ കണ്ണുകള്‍ കൂമ്പിപോയി 
സത്യത്തിന്‍ നേരെ പകച്ചിരിക്കുമ്പൊഴും
അമ്മ വിളിക്കാന്‍ കാതോര്‍ത്തിരിപ്പു ഞാന്‍ 

അമ്മതന്‍ മാറിലുറങ്ങുവാനാകാതെ
മാതൃ വാത്സല്യം നുകരുവാനാകാതെ
കൌമരമാകെ അനാധത്വമേകുവാന്‍
എന്തിനെന്നമ്മയെ വേര്‍പെടുത്തി

ഒന്നുമറയാതുറങ്ങുമ്പൊഴും പോന്നമ്മതന്‍ 
മിഴികള്‍ തുളുമ്പുന്നുവോ എന്നെ തിരയുന്നുവോ
ആവോളമാമ്മിഞ്ഞ പലമൃതൂട്ടിയ മാറിടം
മെല്ലെ തുടിക്കുന്നുവോ പാല്‍ ചുരത്തുന്നുവോ

Wednesday, May 1, 2013

,,,,,,നീചജന്മം,,,,,,




നീചകുലജാതയായ് പിറന്നൊരീ
രാക്ഷസി ഞാനിന്നഹങ്കരിക്കുന്നുവോ
താമരപൂ ഗന്ധം മുകരുവാന്‍
ചെതോഹാറിയാം രാജ്ഞി ഉണ്ടാകിലും

അജ്ഞാത വാസത്തിന്‍ അജ്ഞാതയെങ്കിലും
പട്ടമഹിഷിയായ് മാറിയില്ലെങ്കിലും
നിന്നുടെ ഉണ്ണിയെ ഗര്‍ഭത്തില്‍ പേറുവാന്‍
കൈവന്നതീ രാക്ഷസ ജന്മത്തിന്‍ സൌഭാഗ്യം

രാജകുലത്തില്‍ പിറന്നവളാകിലും
പാണ്ഡവര്‍ തന്നുടെ പ്രേയസിയാകിലും
പാഞ്ചാലിയവളുടെ ഉള്ളമതറിയാതെ
മാതാവിനായ്‌ ഹോമിച്ചു സ്വപ്‌നങ്ങള്‍

പ്രാണനാം നിന്നുടെ പ്രേയസിക്കായെന്നും
ഊഴവും തേടി നീ കാത്തു നില്‍ക്കെ
നിന്നുടെയരികെ ഒന്നോടിയണയുവാന്‍
ഊഴത്തിനായ് ഞാനും കാത്തു നിന്നു

നിന്നുടെ രാജ്ഞി പദമില്ലയെങ്കിലും
സൌഗന്ധികപൂ മോഹിച്ചില്ലെന്നാലും
കീചക നിഗ്രഹം വിധിച്ചില്ല എന്നാലും
നിന്നുടെ ദാസിയായ് തീരുവാന്‍ കൊതിച്ചു ഞാന്‍


കളയുക നിയീ രാക്ഷസ്സ ജന്മത്തെയെന്നു 
ഗര്ജ്ജിക്കും രാജകുലജാതർനടുവിൽ
കടക്കണ്ണാല്‍ ഒരു നോട്ടമെനിക്കേകി
പടിയിറങ്ങുവാനായി എന്‍ നാഥന്

നിറയുമെന്‍ മിഴികള്‍ തുടക്കതെ നില്‍ക്കവേ
ഉയര്ന്നുപോയൊരു മാത്രയെന്നുടെ ഗദ്ഗദം
എന്നുടെ ഉള്ളില്‍ കിടക്കും നിന്നുടെ
ഉണ്ണിയും നീചകുല ജാതനോ ഭവാനും

ജന്മങ്ങള്‍ പാടി പുക്ഴ്തുമെന്നാകിലും
നന്മയായ്‌ നിന്നെയും കാട്ടിടുമെങ്കിലും
പെണ്ണിന്റെ സ്നേഹത്തെ ചൂഷണം ചെയ്യുന്ന
വെറുമൊരു മാനവന്‍ മാത്രമീ ഹിഡുംബി തന്‍ മുന്നില്‍ നീ

****ചരട്****



ആയുരാരോഗ്യങ്ങള്‍ നേടുവാനും
തളരാതെ എന്നും വളരുവാനും
ഈ ലോക ബന്ധനത്തിന്‍ അടയാളമായ്
ആദ്യമായ് കെട്ടിയൊരു കറുത്ത ചരട്

ഇടറാതെ പാദങ്ങള്‍ മുന്നേറുവാന്‍
കണേറ്റു തട്ടാതെ കാത്തീടുവാന്‍
ആത്മ വിശ്വാസ മേറീടുവാന്‍
കൈകളില്‍ ബന്ധിച്ചു മന്ത്രച്ചരട്‌

അമ്മതന്‍ താരാട്ട് കേട്ട് കേട്ട്
താളത്തില്‍ ആലോലമാടിയാടി
സുന്ദര സ്വപ്‌നങ്ങള്‍ കണ്ടുറങ്ങാന്‍
ശയ്യയോരുക്കിയ തോട്ടില്‍ ചരട്

സങ്കടക്കടലില്‍ തുണയായ്‌ തുഴയുവാന്‍
എങ്ങും ജയിക്കുവാന്‍ ശക്തി പകരുവാന്‍
ആശിച്ചു കൊണ്ടെന്നും ദര്‍ശനം നേടുന്ന
ദേവന് പൂ ജക്ക് പൂമാല കെട്ടി അണിയിച്ച ചരട്

മോഹന സ്വപ്‌നങ്ങള്‍ പൂവണിയിക്കുവാന്‍
കൈപിടിച്ചെന്നും കൂടെ നടക്കുവാന്‍
കൈവന്ന സൌഭാഗ്യമെന്നു മോഹിപ്പിച്ച്
കണ്‍ടത്തില്‍ ബന്ധിക്കും പൊന്‍ചരട്

ബന്ധങ്ങള്‍ ബന്ധനമായിടുമ്പോള്‍
സ്ത്രീജന്മം ശാപമായ് തീര്‍ന്നിടുമ്പോള്‍
ക്രൂരമീ ലോകത്തെ വെല്ലിടുവാന്‍
വിധി വച്ചു നീട്ടുന്നു ഒരു തുണ്ട് ചരട്